Friday, 18 April 2014

ദു:ഖവെള്ളി നോക്കി നിന്നവരുടെ ദിവസം കൂടിയാണ്


ദു:ഖവെള്ളി ഹൃദയങ്ങളുടെ രാജാവിനെ കല്‍വരിക്കുന്നിലെ കുരിശില്‍ തറച്ച  ദിവസം മാത്രമല്ല; അത് െൈകയ്യുംകെട്ടി നോക്കി നിന്നവരുടെ ദിവസം കൂടിയാണ്. ഒറ്റുകൊടുത്തവന്‍ ആ 30 വെള്ളിനാണയങ്ങളും വലിച്ചെറിഞ്ഞ് തൂങ്ങിമരിച്ചപ്പോള്‍ അവന്റെ പാപത്തിന്റെ ശമ്പളമായി. എന്നാല്‍ നോക്കി നിന്നവരുടെ പാപം എപ്പോള്‍ എങ്ങനെ തീരും..?

ജീവിച്ചിരിക്കുമ്പോള്‍ ക്രിസ്തുവിനെ  മാത്രമല്ല; സെന്റ് ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ള പുണ്യാളന്മാരെയും നിങ്ങള്‍ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തു. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തെറ്റുതിരുത്തുന്നതു പോലെ ദശകങ്ങളോ ശതകങ്ങളോ കഴിയുമ്പോള്‍ അവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നു.
അതെ, ജീവിച്ചിരിക്കുന്നവരെ നിങ്ങള്‍ക്ക് ഭയമാണ്. അരുത് എന്ന് പറയാന്‍ അവരില്ലാത്ത കാലത്ത് മാത്രമേ നിങ്ങള്‍ അവരുടെ ആളാവുകയുള്ളൂ.

ഫാന്‍സിസ് മാര്‍പാപ്പ ഇന്നലെ റോമിന്റെ പ്രാന്തപ്രദേശത്തു പോയി പാവപ്പെട്ടവരും രോഗികളും വികലാംഗരും അന്യമതസ്ഥരുമായ 12 പേരുടെ കാല്‍ കഴുകി ചുംബിച്ചതായി കേട്ടു. മാര്‍പാപ്പാ അങ്ങ് പ്രവര്‍ത്തിയിലാണ് വിശ്വസിക്കുന്നതെങ്കില്‍ അതൊന്നുമല്ല ചെയ്യേണ്ടത്.  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തീവെട്ടിക്കൊള്ള അവസാനിപ്പിച്ച് സാധാരണക്കാരുടെ മക്കളോട് കരുണ കാട്ടാന്‍ കേരളത്തിലെ കത്തോലിക്കാ സഭക്ക് നിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടത്. അതല്ല; അങ്ങും പ്രതീകാത്മകയിലാണ് വിശ്വസിക്കുന്നതെങ്കില്‍ അയാം സോറി പാപ്പാ...സോറി

Thursday, 17 April 2014

ഉമ്മന്‍ ചാണ്ടിക്ക് ഓട്ടോ റിക്ഷ ഓടിക്കാനാവില്ല

ഞാന്‍ വെറുതെ ആലോചിക്കുകയായിരുന്നു, ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുന്ന രാഷ്ട്രീയക്കാരുടെയും സിനിമാ താരങ്ങളുടെയും പോംവഴിയില്ലായ്മകളെക്കുറിച്ച്. രാഹുല്‍ ഗാന്്ധിയോ പ്രാകാശ് കാരാട്ടോ  ഉമ്മന്‍ചാണ്ടിയോ പിണറായി വിജയനോ മമ്മൂട്ടിയോ മോഹന്‍ലാലോ  സുരേഷ് ഗോപിയോ അതുപോലുള്ള മറ്റുള്ളവരോ  ഇപ്പോഴുള്ള രംഗത്തു നിന്ന് നാളെ നിഷ്‌ക്കാസനം ചെയ്യപ്പെട്ടാല്‍ അവര്‍ എന്തു പണിചെയ്ത് ജീവിക്കും?  എനിക്കോ നിങ്ങള്‍ക്കോ അങ്ങനെ സംഭവിച്ചാല്‍  പല പണിയും ചെയ്യാം. എന്നാല്‍ അവര്‍ക്ക് ഓട്ടോ റിക്ഷ ഓടിക്കാനാവില്ല, സെയില്‍സ്മാനാവാന്‍ സാധിക്കില്ല, ഹോട്ടലില്‍ വെയിറ്ററാവാനും പറ്റില്ല. ഉയരത്തിലെത്തുന്തോറും വീഴ്ചയുടെ ആഘാതം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും..
 എന്നാല്‍ ഇക്കാര്യം എന്നേക്കാള്‍ മുന്നേ അവര്‍ ചിന്തിച്ചിരുന്നു എന്നതിന്റെ തെളിവാണ്  വ്യാപകമായ അഴിമതിയും ബിനാമിസ്ഥാപനങ്ങളും സ്വിസ് ബാങ്ക് നിക്ഷേപവും അച്ചാര്‍ ചെമ്മീന്‍ കമ്പനികളും റിയല്‍ എസ്റ്റേറ്റ് കച്ചവടവുമെല്ലാം.
ഇപ്പോള്‍ ഇത് പറയാന്‍ കാരണം സുരാജ് വെഞ്ഞാറമൂടിന്റെ ദേശീയ അവാര്‍ഡാണ്. ഈ അവാര്‍ഡ് സലീംകുമാറിന് കിട്ടിയപ്പോഴും ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നു. സലീം കുമാറിന്റെ കാര്യത്തില്‍ ഞാന്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചതായി ഇന്നലെ അദ്ദേഹം തന്നെ തുറന്നു പറയുകയുണ്ടായി.
 കല സമത്വവും സ്വാതന്ത്ര്യവുമാണ്. അംഗീകാരങ്ങള്‍ കാലത്തിന്റെ മറുപടിയുമാണ്.  എന്നാല്‍ കലാരംഗത്തു പോലും വളരുന്തോറും ചെറുതാകുന്ന ദുരവസ്ഥ നിലിനില്‍ക്കുന്നു. താന്‍ നായകനാവുന്ന സിനിമയില്‍ ലൈറ്റ് ബോയ് ആരായിരിക്കണം എന്നുവരെ തീരുമാനിക്കുന്ന നടന്മാരുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടു തന്നെ ദേശീയ അവാര്‍ഡ് സുരാജിന്റെ കഞ്ഞിയിലെ മണ്ണാകുമോ എന്ന്് ഭയപ്പെടേണ്ടിയിരിക്കുന്നു. ദേശീയ അവാര്‍ഡ് ലഭിച്ച ശേഷം പലരും മാറ്റിനിര്‍ത്തിയിരുന്നതായ സലീം കുമാറിന്റെ വെളിപ്പെടുത്തല്‍ അത് ശരിവക്കുന്നുമുണ്ട്.  അതിനാല്‍ തന്നെ എനിക്ക് സുരാജിനോട് പറയാനുള്ളത് ചെമ്മീന്‍ കമ്പനി തുടങ്ങാനായില്ലെങ്കില്‍ തീപ്പെട്ടിക്കമ്പനിയെങ്കിലും തുടങ്ങിവെക്കണം. നാളെ അതൊരു പോംവഴിയായേക്കാം. നേരത്തെ അത് കിട്ടിയവരും ഇതുവരെ അത് കിട്ടാത്തവരും ഒരുപോലെ താങ്കള്‍ക്കെതിരായേക്കാം. കിട്ടിയവര്‍ക്ക് അവരും താങ്കളും തമ്മിലുള്ള അന്തരം ഇല്ലാതായതിന്റെയും കി്ട്ടാത്തവര്‍ക്ക് അവരും താങ്കളും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചതിന്റെയും കുശുമ്പുണ്ടാവും. ഹാസ്യതാരങ്ങളെ സിനിമയിലെ വെള്ളംകോരികളും വിറകുവെട്ടികളുമായി കാണാനാണ് അവര്‍ക്കെന്നും ഇഷ്ടം. അതുകൊണ്ട് തന്നെ ഭയപ്പെടണം, വിലക്കുകളുടെ പുണ്യഭൂമി കൂടിയാണ് മലയാള സിനിമ.

Tuesday, 8 April 2014

എന്റെ കണ്ണുകളിലൂടെ നിങ്ങളുടെ ലോകം കാണാനാവില്ല


സ്വന്തമായി കാണാനും അതുവഴി അറിയാനും ഇഷ്ടമുള്ള വഴികളിലൂടെ അന്യനെ കൂട്ടിമുട്ടാതെ സഞ്ചരിക്കാനുമാണ് നമുക്ക് കണ്ണുകള്‍. സ്വന്തമായി കാണുക എന്നാല്‍ സ്വന്തം ലോകം കാണുകയെന്നാണ്. ഞാന്‍ എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും ഞാന്‍ കാണുന്ന ലോകവും. പുറത്തുകാണുന്നതു മാത്രമല്ല ലോകം, അകത്തുമുണ്ട്. അതിനേക്കാള്‍ വലിയൊരു ലോകം. അകത്തുള്ള ലോകത്തെയാണ് പുറത്ത് കാണുന്നതെന്ന് ച്യുവാങ്‌സുവും സൂഫീഗുരുക്കന്മാരും പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. ഓഷോയും പറഞ്ഞിട്ടുണ്ട്; നരകം പേറി നടക്കുന്നവന്‍ സ്വര്‍ഗ്ഗവത്തിലെത്തിയാല്‍ അയാള്‍ അവിടെയും ഒരു നരകം കണ്ടെത്തുമെന്ന്.

ഇത്രയും ഇപ്പോള്‍ പറയേണ്ടിവന്നത് അവന്റെ കണ്ണിലൂടെ എന്റെ ലോകം കാണണമെന്നും എന്റെ കണ്ണിലൂടെ അവന്റെ ലോകം കാണണമെന്നും പലരും പരസ്പരം വാശിപിടിക്കുന്നതുകൊണ്ടാണ്. അത് അസാധ്യമായ സംഗതിയാണ്. കാരണം ഇന്ന് ഒറ്റലോകം നിലവിലില്ല. ഓരോരുത്തരും ഓരോ ലോകമാണ്. അതുകൊണ്ടു തന്നെ ഓരോ വ്യക്തിയും കാണുന്നത് ഓരോ ലോകമാണ്. മാനസിക അടുപ്പമുള്ളവര്‍ കാണുന്ന ലോകങ്ങള്‍ക്ക് അല്പം സാമ്യമുണ്ടാകാമെങ്കിലും അതും ഒറ്റലോകമല്ല. ഓരോ കാഴ്ചയും വ്യത്യസ്ഥമാണ്. നീയും ഞാനും കാണുന്നത് ഒന്നാവണമെങ്കില്‍ നീ ഞാന്‍ ആവുകയോ അല്ലെങ്കില്‍ ഞാന്‍ നീ ആവുകയോ വേണം. അല്ലെങ്കില്‍ സ്വന്തം കണ്ണുകള്‍ ഉപയോഗിക്കാതെ ആള്‍ദൈവമോ നേതാവോ ഉസ്താദോ പറയുന്നത് കണ്ണടച്ച് വിശ്വസിക്കണം. അത്തരം കൂട്ടങ്ങള്‍ കാണുന്നത് ഒരേ കാഴ്ചയായിരിക്കും. അവര്‍ ഒരേ ലോകത്തു ജീവിക്കുന്നവരായിരിക്കും. എന്നാല്‍ എല്ലാവരും സ്വന്തം കണ്ണുകള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിക്കരുത്. അതും ഒരു തരം ഫാസിസമാണ്.

ഓരോ ലോകവും വ്യത്യസ്തമാണെങ്കിലും
എല്ലാ ലോകങ്ങളും തമ്മില്‍
ഒരു പാലം സാധ്യമാണ്.



യാത്രികര്‍ ധ്യാന്‍ കിജിയേ



യാത്ര തീവണ്ടിയിലാണെങ്കില്‍ കണ്ണൂരില്‍ നിന്ന് വടക്കോട്ട് മംഗാലാപുരം വഴി പോയാലും തെക്കോട്ട് പാലക്കാട്ട് വഴി പോയാലും ബാംഗ്ലൂരില്‍ തന്നെ എത്തുന്നു. തൃശൂരിലുള്ളവര്‍ക്ക് ബസ്സിന് പോകാനാണ് താല്‍പര്യമെങ്കില്‍ പാലക്കാട് സേലം വഴി പോയാലും കോഴിക്കോട് കല്പറ്റ ബത്തേരി വഴി പോയാലും ബാംഗ്ലൂരിലെത്തുന്നു. അത് ഗണിതത്തിലേക്കു വന്നാല്‍ അഞ്ചിനോട് അഞ്ച് കൂട്ടിയാലും എട്ടിനോട് രണ്ട് കൂട്ടിയാലും മൂന്നിനോട് ഏഴു കൂട്ടിയാലും അതല്ല ഗുണിക്കുകയാണ് ഇഷ്ടമെങ്കില്‍ അഞ്ചിനോട് രണ്ട് ഗുണിച്ചാലും ഹരണം താല്പര്യമുള്ളവര്‍ക്ക് ഇരുപതിനെ രണ്ടു കൊണ്ട് ഹരിച്ചാലും പത്തു തന്നെ ഉത്തരം കിട്ടുന്നു. എല്ലാ വഴികളും ഒരേ ഉത്തരത്തിലേക്കു നീളുമ്പോള്‍ വഴികള്‍ക്കില്ലാത്ത പ്രശ്‌നം യാത്രികര്‍ തമ്മിലെന്തിന്..?

Monday, 7 April 2014

വിശുദ്ധ നരകത്തില്‍ നിന്ന്


അമൃതാനന്ദമയി മഠത്തെ കുറിച്ച്  ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതിയ 'വിശുദ്ധ നരകത്തിലെ പ്രസക്തഭാഗങ്ങള്‍ സുനിതാ ദേവദാസ് പങ്കുവെക്കുന്നു. ഞെട്ടുകയോ ഞെട്ടാതിരിക്കുകയോ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.

ഗെയ്ല്‍ എന്ന സ്ത്രീയുടെ ആത്മകഥ എന്നതിനപ്പുറം ഒരു സാധാരണ മുക്കുവ കുടുംബത്തില്‍ ജനിച്ച സുധാമണി എന്ന സ്ത്രീ അമൃതാനന്ദമയി ആയി മാറുന്നതിന്റെ നേര്‍ചിത്രം കൂടിയാണ് വിശുദ്ധ നരകം എന്ന പുസ്തകം. വിദ്യാഭ്യാസമോ ലോകവിവരമോ പണമോ ഇല്ലാത്ത ഒരു സ്ത്രീ കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപയായി മാറുന്നതിന് അവലംബിച്ച മാര്‍ഗങ്ങളും ഇതിലുണ്ട്.അതിനിടയില്‍ ആത്മീയകേന്ദ്രം എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തില്‍ നിന്നും ആത്മീയതയുടെ അവസാന തരിപോലും പടിയിറങ്ങി പോകുന്നതും വിശ്വാസിയേയും അവിശ്വാസിയേയും ഒരു പോലെ അലോസരപ്പെടുത്തും എന്നതില്‍ സംശയമില്ല. ഈ പുസ്തകം അത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടതും അതുകൊണ്ടു കൂടിയാവാം. സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും സഹനത്തിന്റേയും അവസാന കണികയും വറ്റിയ ആശ്രമഭൂവില്‍ നിന്നും നിസഹായയായ ഒരു യുവതി വിളിച്ചു പറയുന്ന ചില അപ്രിയ സത്യങ്ങളായി തന്നെ ഇതിനെ കണക്കാക്കാം. അമൃതാനന്ദമയിയെ പറ്റിയുള്ള അസുഖകരമായ പരാമര്‍ശങ്ങള്‍ ഇതിലുണ്ട്. എന്നാല്‍ ഈ പുസ്തകത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത് മറ്റൊരു ഘടകമാണ്.വിവിധ ആശ്രമങ്ങള്‍ക്കകത്ത് എന്തു നടക്കുന്നു എന്നു കൃത്യമായറിയാതെ ആത്മാന്വേഷണങ്ങള്‍ക്കിടയില്‍ പൊലിഞ്ഞു പോയ എല്ലാ ആത്മാക്കളുടേയും കഥയാണിത്. അതിലുപരി കപട ആശ്രമത്തിന്റേയും അരമന രഹസ്യങ്ങളും നിലവറക്കഥകളും കൂടിയാണിത്.
ഹിപ്പോക്രസിയും അനീതിയും അസമത്വവും അഴിമതിയും അരാചകത്വവും വാഴുന്ന ആധുനിക ആദ്ധ്യാത്മിക കേന്ദ്രങ്ങളിലേക്ക്, ഗെയ്‌ലിന്റെ വിശുദ്ധ നരകത്തിലേക്ക് നമുക്കും ഹ്രസ്വസഞ്ചാരം നടത്താം. ഗായത്രി എഴുതുന്നു:
കഴിഞ്ഞ ദിവസം രാത്രിയാണ് ഞാന്‍ ഈ വീട്ടിലത്തെിയത്. അപ്പോള്‍ മുതല്‍ എന്റെ സന്യാസവസ്ത്രം ആരും കാണാതിരിക്കാന്‍ കറുത്ത കമ്പിളി കൊണ്ട് പുതച്ചാണ് ഞാനിരിക്കുന്നത്. അയല്‍വാസികള്‍ എന്നെ തിരിച്ചറിയുമെന്നും ഞാനിവിടെയുണ്ടെന്ന് ആശ്രമത്തിലറിയിക്കുമെന്നും ഞാന്‍ ഭയന്നു. എന്റെ ലോകം അമ്മയും ആശ്രമവുമായിരുന്നു.എന്നെ എല്ലാവര്‍ക്കും അറിയാമായിരിക്കും എന്ന് എന്റെ വിഡ്ഡിത്തരംകൊണ്ട് ഞാന്‍ വെറുതെ ഊഹിച്ചു. എന്റെ താല്‍പര്യം പരിഗണിക്കാതെ അമ്മയെന്നെ ബലമായി ആശ്രമത്തിലേക്ക് കൊണ്ടു പോകുമെന്നും കഠിനമായി ശിക്ഷിക്കുമെന്നും ഞാന്‍ ഭയന്നു. കാരണം ആശ്രമത്തിലെ എല്ലാ രഹസ്യങ്ങളും എന്നോടൊപ്പം പുറത്തുവന്നിരിക്കയാണ്. അമ്മയുടെ വ്യാജവിശുദ്ധിക്ക് ഞാനൊരു ഭീഷണിയായി തുടരുമെന്ന് എനിക്കു തന്നെ അറിയാം.
ആശ്രമത്തില്‍ നിന്നും പുറത്തു വന്ന സാഹചര്യം, മാനസികാവസ്ഥ, വരാനിരിക്കുന്ന വിപത്തുകള്‍ ഒക്കെ ഈ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നു.
ആസ്‌ട്രേലിയയിലെ ട്രെഡ്വെല്‍ കുടുംബത്തില്‍ 1958ല്‍ ജനിച്ച ഗെയ്ല്‍ ട്രെഡ്വെല്‍ മിടുക്കിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. പത്താം വയസില്‍ തന്നെഎഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്‌കൂളില്‍ നടക്കുന്ന രചനാ മത്സരങ്ങളില്‍ സമ്മാനം നേടുകയും ചെയ്തിരുന്നു.
1978 മാര്‍ച്ച് 21നാണ് തന്റെ ബോയ്ഫ്രണ്ടിനോടൊപ്പം ഗെയ്ല്‍ കല്‍ക്കട്ടയില്‍ എത്തുന്നത്. ഇന്ത്യ സന്ദര്‍ശിക്കാനുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു അതിനു പുറകില്‍. എങ്കിലും ഇന്ത്യയില്‍ വന്നിറങ്ങിയപ്പോള്‍ അല്‍പ്പം പേടിയുണ്ടായിരുന്നു എന്നു ട്രെഡ്വെല്‍ തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. ഇന്ത്യയിലെ ദാരിദ്ര്യത്തിന്റേയും യാചകരുടേയും കുഷ്ഠ രോഗികളുടേയും പിടിച്ചുപറിക്കാരുടേയും കള്ളന്മാരുടേയും കഥകളാണ് വിദേശസഞ്ചാരികള്‍ പറഞ്ഞ് ഗെയ്‌ലും കേട്ടിരുന്നത്. എന്നാല്‍ താന്‍ കണ്ട ഇന്ത്യയെ ഗെയ്ല്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്. ലളിത ജിവിതം, വര്‍ണ്ണപ്പൊലിമ, കാറ്റിലൂടെ ഒഴുകി വരുന്ന വിസ്മയകരമായ സുഗന്ധങ്ങള്‍, ദാരിദ്രത്തിലും നിറഞ്ഞ സന്തോഷത്തോടെ ജീവിക്കുന്ന ജനങ്ങള്‍.
ചെറുപ്പം മുതലെ ഓജോ ബോര്‍ഡിലും ഭാവി പ്രവചനത്തിലും ഇന്ത്യന്‍ ആത്മീയതയിലും പ്രപഞ്ചരഹസ്യങ്ങളിലും ആകൃഷ്ടയായിരുന്നു ഗെയ്ല്‍. ഇന്ത്യ പെട്ടെന്ന് വിട്ടു പോകാന്‍ ഗെയ്‌ലിനു മനസു വന്നില്ല. എന്നാല്‍ ഗെയ്‌ലിന്റെ ബോയ്ഫ്രണ്ടിന് ഒരു ആത്മീയാന്വേഷണയാത്രയോട് താല്‍പര്യമില്ലായിരുന്നു.നേപ്പാളില്‍ വച്ച് അവര്‍ വേര്‍പിരിഞ്ഞു.
19 വയസു മാത്രം പ്രായമുണ്ടായിരുന്ന ഗെയ്‌ലിന്റെ ജീവിതത്തിന്റെ നീണ്ട 21 വര്‍ഷങ്ങള്‍ പിന്നീട് ഇന്ത്യയിലായിരുന്നു.
പലയിടങ്ങളിലും ചുറ്റിക്കറങ്ങിഒടുവില്‍ കോയമ്പത്തൂരിലുള്ള തിരുവണ്ണാമലയിലെ രമണ മഹര്‍ഷിയുടെ ആശ്രമത്തില്‍ എത്തി. ഇന്ത്യന്‍ ആത്മീയതയോടുള്ള താല്‍പര്യത്തിനു പുറമെ ജന്മനാടുപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കുന്നുണ്ട്.
ഒരു സാധാരണ കുടുംബത്തിലെ നാലു മക്കളില്‍ ഒരാളായിരുന്നു ഗെയ്ല്‍. മാതാപിതാക്കള്‍ തമ്മിലുണ്ടായിരുന്ന അകല്‍ചയും വഴക്കും ഞങ്ങള്‍ കുട്ടികളേയും ബാധിച്ചിരുന്നുവെന്ന് പുസ്തകത്തിലുണ്ട്. അമ്മ നല്ല വീട്ടമ്മയായിരുന്നെങ്കിലും ഒരിക്കലും ഒന്നു കെട്ടിപിടിക്കുകയോ സ്നേഹം ;പകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. ഗെയ്ല്‍ തിരുവണ്ണാമലയിലത്തെി ദിവസങ്ങള്‍ക്കകം മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ഒരു യാഥാസ്ഥിതിക ക്രിസ്റ്റ്യന്‍ കുടുംബത്തില്‍ ജനിച്ച അവര്‍ സ്നേഹവും ആത്മീയതയും തേടിയാണ് ഇന്ത്യയിലത്തെിയത്.
രമണസമാധിയില്‍ ധ്യാനിച്ചും ഇന്ത്യന്‍ ജീവിതം പഠിക്കാന്‍ ശ്രമിച്ചും ഒരു വര്‍ഷം രമണമഹര്‍ഷിയുടെ ആശ്രമത്തില്‍ കഴിച്ചുകൂട്ടി. അവിടെവച്ചാണ് അമൃതാനന്ദമയിയുടെ ഭക്തനായ ചന്ദ്രുവിനെ പരിചയപ്പെടുന്നതും അമൃതാനന്ദമയിയെക്കുറിച്ചു കേള്‍ക്കുന്നതും അവരുടെ ഫോട്ടോ കണ്ട് ആകൃഷ്ടയായി വള്ളിക്കാവിലത്തെുന്നതും.

'സര്‍വാശ്‌ളേഷിയായ വിശുദ്ധ' എന്ന് ഗെയ്ല്‍ ട്രെഡ്വെല്‍ വിശേഷിപ്പിക്കുന്ന അമൃതാനന്ദമയിയുടെ ആശ്രമത്തില്‍വെച്ചാണ് ഗായത്രി എന്ന പേര് സ്വീകരിക്കുന്നത്. 20 വര്‍ഷത്തെ ദുരിതജീവിതത്തിനുശേഷം 1999 നവംബറോടെയാണ് ആശ്രമം വിട്ടത്.
എന്നാല്‍, ആശ്രമത്തിലെ അനുഭവങ്ങള്‍ വര്‍ഷങ്ങളോളം തുറന്നുപറയാന്‍ ധൈര്യപ്പെട്ടില്ല. കടുത്ത മാനസികശാരീരിക പീഡനങ്ങള്‍ക്കിരയായ ഗെയ്‌ലിന് അനുഭവങ്ങള്‍ തുറന്നുപറയാനുള്ള മനോധൈര്യമുണ്ടാവാന്‍ വര്‍ഷങ്ങളെടുത്തു.
ആശ്രമത്തില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളുടെയും ലൈംഗിക പീഡനങ്ങളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ഞെട്ടിക്കുന്ന കഥകളാണ് പുസ്തകത്തിലെ പ്രതിപാദ്യം. വിശുദ്ധ നരകത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അമൃതാനന്ദമയിയും ബാലുവുമാണ്. അമൃതസ്വരൂപാനന്ദ ആശ്രമത്തില്‍ ചേരുന്നതിനു മുമ്പ് ബാലു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1979 ലാണ് അമൃതസ്വരൂപാനന്ദ ആശ്രമവാസിയാകുന്നത്.തുടര്‍ന്ന് ബ്രഹ്മചാരി അമൃതാത്മ ചൈതന്യ എന്ന പേരു സ്വീകരിച്ചു. 1989 ല്‍ സന്യാസം സ്വീകരിച്ചപ്പോള്‍ അമൃതസ്വരൂപാനന്ദയായി. ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ അമൃത സ്വരൂപാനന്ദയെക്കുറിച്ചാണ്.
ആശ്രമത്തിനകത്തുവെച്ച് 'ബാലു' അവരെ നിരവധി തവണ ക്രൂരമായി ബലാത്സംഗം ചെയ്തതിന്റെ വിശദമായ വിവരണം പുസ്തകത്തിലുണ്ട്.
വിദേശവനിതകള്‍ വഴിവിട്ട് ജീവിക്കുന്നവരാണെന്ന ധാരണ കേരളീയര്‍ക്കുണ്ടെന്നും എന്നാല്‍, അത് ശരിയല്‌ളെന്നും ആത്മീയജീവിതം ആഗ്രഹിച്ച് മനസ്സും ശരീരവും ഈശ്വരന് സമര്‍പ്പിക്കാനാഗ്രഹിച്ച തനിക്ക് ഈ ബലാത്സംഗങ്ങള്‍ താങ്ങാന്‍ കഴിയാത്തതായിരുന്നു എന്നും ഗെയ്ല്‍ വ്യസനസമേതം പറയുന്നു.1981 ല്‍ ഗര്‍ഭപാത്ര മുഴക്ക് ചികിത്സ തേടി ആശുപത്രിയിലത്തെിയപ്പോള്‍ അത് ഗര്‍ഭപാത്രം സ്ഥാനം തെറ്റുന്നതാണെന്ന് ഡോക്ടര്‍ കരുതി. ഈ രോഗത്തിന്റെ കാരണം സാധാരണ സ്ത്രീകള്‍ക്ക് തുടര്‍ച്ചയായുള്ള പ്രസവങ്ങളും നിങ്ങള്‍ വിദേശവനിതയായതു കൊണ്ട് അമിതലൈംഗിക ബന്ധവുമാകാം കാരണം എന്നു ഡോക്ടര്‍ പറഞ്ഞതായി ഗെയ്ല്‍ സങ്കടത്തോടെ എഴുതുന്നു.
20 വയസ് പ്രായമുള്ള ഗായത്രി അമൃതാനന്ദമയിയുടെ അടുത്തത്തെുമ്പോള്‍ ആശ്രമം പണിതിട്ടില്ല.
അമൃതസ്വരൂപാനന്ദയടക്കം അഞ്ചോ ആറോ ശിഷ്യന്‍മാര്‍. ചന്ദ്രു, ബാലു എന്ന അമൃതസ്വരൂപാനന്ദ,വേണു, ശ്രീകുമാര്‍, വിദേശിയായ നീലു, തുടങ്ങിയവരായിരുന്നു അവര്‍.
1980 ജനുവരിയിലാണ് ഗെയ്ല്‍ ആശ്രമത്തിലത്തെുന്നത്.
ഗായത്രി എഴുതുന്നു:
ആദ്യകാഴ്ചയില്‍ തന്നെ അമ്മ നിറഞ്ഞ ചിരിയോടെ ചന്ദ്രുവിനോട് എന്തോ പറഞ്ഞു. എന്റെ പാദസരം അമ്മക്ക് ഇഷ്ടമായി എന്നാണ് പറഞ്ഞതെന്ന് ചന്ദ്രു എന്നോട് പറഞ്ഞു. പിന്നീട് പലപ്പോഴും അമ്മ എന്റെ പാദസരം ഇഷ്ടത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു. അതമ്മക്കു നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു.എന്റെ വെള്ളിയാഭരണങ്ങള്‍ ഞാന്‍ ആദ്യമേ അമ്മക്കു നല്‍കിയിരുന്നു.
ഞാന്‍ എന്റെ പാദസരം ഊരി നല്‍കി. ഉടന്‍ അമ്മ അവരുടെ പാദസരം ഊരി എന്റെ കാലിലും അണിയിച്ചു. പരസ്പരം കൊലുസുകള്‍ കൈമാറിയപ്പോള്‍ എനിക്കു തോന്നി ഞങ്ങളുടെ ആത്മാവുകള്‍ തമ്മിലുള്ള വിവാഹ ചടങ്ങായിരുന്നു അതെന്ന്.
വര്‍ഷങ്ങള്‍ക്കു ശേഷം ആശ്രമത്തിനും അമൃതാനന്ദമയിക്കുമുണ്ടായ മാറ്റത്തെക്കുറിച്ച് ഗായത്രി ഇങ്ങനെ എഴുതി:
എനിക്കിപ്പോള്‍ ഇതൊരു ആശ്രമമാണെന്നു തോന്നുന്നില്ല. ഇപ്പോഴിതിന്റെ സ്ഥാനം ഒരു തീം പാര്‍ക്കിന്റേയും ബിസിനസ് പാര്‍ക്കിന്റേയും ഇടയിലാണ്. ആയുര്‍വേദ ചികില്‍സാ കേന്ദ്രം, ഡിസ്‌പെന്‍സറി, ടൈലറിംങ് ഷോപ്പ്, കാന്റീനുകള്‍, അലക്കുകേന്ദ്രം, പ്രിന്റിങ് പ്രസ്, കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഹോസ്റ്റല്‍, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി, എഞ്ചിനീയറിങ് കോളേജ്, അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, ആശ്രമത്തിന്റെ ശാഖകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ആശ്രമത്തിന്റേതായുണ്ട്. സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആത്മീയ മേഖലയില്‍ എന്താണു ചെയ്യാനുള്ളതെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.
ആത്മനിയന്ത്രണമില്ലായ്മ, കൗശലം, അധികാര ദുര്‍വിനിയോഗം എന്നിവയുള്ളിടത്ത് അഴിമതിയും ഉണ്ടായിരിക്കുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.സങ്കടത്തോടെ പറയട്ടെ ആശ്രമവും അതില്‍ നിന്നും മുക്തമായിരുന്നില്ല. സ്വര്‍ണത്തേയും പണത്തേയും അമ്മ ഒരു കാന്തത്തെപ്പോലെ ആകര്‍ഷിക്കുമായിരുന്നു.അമ്മയുടെ നിലവറകള്‍ എപ്പോഴും നിറഞ്ഞിരുന്നു. സമ്പന്നര്‍ക്കും കൈയയച്ച് സംഭാവന നല്‍കുന്നവര്‍ക്കും അമ്മ പരവതാനി വിരിച്ചു. ഞാന്‍ ആദ്യം കരുതി അമ്മ പണക്കാരില്‍ നിന്നും എടുത്ത് പാവപ്പെട്ടവര്‍ക്കു നല്‍കുന്ന ആധുനിക റോബിന്‍ഹുഡ് ആണെന്ന്. താമസിയാതെ എനിക്കു മനസിലായി സമ്പത്തു മുഴുവന്‍ അമ്മയുടെ കുടുംബത്തിലേക്കാണ് ഒഴുകുന്നതെന്ന്. വീണ്ടും വീണ്ടും ആളുകള്‍ സംഭാവന നല്‍കിക്കൊണ്ടിരുന്നു. അവര്‍ കരുതി സംഭാവനയെല്ലാം സാധുജനസേവനത്തിനാണ് വിനിയോഗിക്കുന്നതെന്ന്.
ഭക്തര്‍ തങ്ങളുടെ സ്വകാര്യമായ കാര്യങ്ങള്‍ പോലും അമ്മയോടു പറയാറുണ്ടായിരുന്നു. അവരുടെ ധാരണ ഇതൊക്കെ എല്ലാക്കാലത്തും രഹസ്യമായിത്തന്നെ ഇരിക്കുമെന്നാണ്. എന്നാല്‍ അമ്മ പലയിടത്തും ഇതൊക്കെ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു.എന്നാല്‍ അതേ സമയം ചില വലിയ സത്യങ്ങള്‍ എല്ലാക്കാലത്തും മൂടിവക്കപ്പെട്ടു.
***
ബാലു മാത്രമായിരുന്നില്ല അമ്മയുമായി അടുത്തിട പഴകിയിരുന്നത്. റാവുവുമായി അമ്മക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അമ്മയുടെ താമസസ്ഥലത്തോട് ചേര്‍ന്നാണ് റാവുവിന്റെ ക്വാര്‍ട്ടേഴ്‌സ്. അമ്മയുടെ മുറിയുടെ താക്കോല്‍ റാവുവിന്റെ പക്കലും ഉണ്ടായിരുന്നു. അര്‍ദ്ധരാത്രികളില്‍ റാവു അമ്മയുടെ മുറിയില്‍ വരാറുണ്ടായിവുന്നു. അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടില്ല.എന്നാല്‍ അത്തരമൊരു ബന്ധം ഉണ്ടെന്നു സംശയിക്കാവുന്ന ധാരാളം തെളിവുകള്‍ ഞാന്‍ കണ്ടു. ശുക്‌ളം വീണു നനഞ്ഞ കിടക്കവിരികള്‍, കുളിമുറിയില്‍ നനച്ചിട്ടിരിക്കുന്ന ടൗവലുകള്‍, .......
ഒരു ദിവസം ചില പ്‌ളംബിങ് ജോലികള്‍ക്കായി റാവുവിന്റെ താമസസ്ഥലത്തിനു ചുറ്റും കുഴിച്ചപ്പോള്‍ ധാരാളം മീന്‍ മുള്ളുകളും ഗര്‍ഭനിരോധന ഉറകളും ലഭിച്ചു.തൊഴിലാളികള്‍ അത്ഭുതത്തോടെ സ്വാമിയുടെ ഡ്രെയിനേജില്‍ മീന്‍ മുള്ളുകളും ഗര്‍ഭനിരോധന ഉറകളും കണ്ടു എന്നു പറഞ്ഞപ്പോള്‍ അമ്മയുടെ വിശദീകരണം പരിതാപകരമായിരുന്നു.
റാവുവിന്റെ മുറിയില്‍ അടുത്ത കാലത്തു ദമ്പതിമാര്‍ താമസിച്ചിരുന്നു എന്ന്് .
അമ്മക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ചോറും മീന്‍ കറിയുമാണ്. അമ്മ റാവുവിന് മീന്‍കറി കൊടുത്തയച്ചിരുന്നത് എനിക്കറിയാം. എന്നാല്‍ ഗര്‍ഭനിരോധന ഉറകള്‍........
അടച്ചിട്ട മുറിക്കുള്ളില്‍ അമ്മ പലപ്പോഴും മുതിര്‍ന്ന പുരുഷന്‍മാരോടൊപ്പം ചെലവഴിച്ചു. അതിനു ശേഷം ഉടനെ അമ്മയുടെ മുറിയില്‍ ചെന്നപ്പോഴൊക്കെ അവരുടെ പെറ്റിക്കോട്ട് പുറത്തുചാടി കിടക്കുന്നത്ഞാന്‍ കണ്ടു. അതിനര്‍ത്ഥം ഈ പുരുഷന്‍മാരുടെ സാന്നിദ്ധ്യത്തില്‍ അവരത് ഊരി എന്നാണ്.ഒരു വിദേശിയുമായും അമ്മക്ക് അടുപ്പമുണ്ടായിരുന്നു. അദ്ദേഹം എന്നോടത് തുറന്നു പറഞ്ഞിട്ടുണ്ട്.അയാള്‍ സത്യസന്ധനാണെന്ന് എനിക്കറിയാവുന്നതു കൊണ്ട് അതവിശ്വസിക്കേണ്ട കാര്യമില്ല.

ബാലുവിനെ ആദ്യമായി കണ്ടപ്പോള്‍ തന്റെ മനസില്‍ തോന്നിയത് ഗായത്രി ഇങ്ങനെ രേഖപ്പെടുത്തുന്നു: സ്വപ്നം മയങ്ങുന്ന കണ്ണുകളുള്ള ഇടതൂര്‍ന്ന ഭംഗിയായി വെട്ടിയൊതുക്കിയ ചുരുണ്ട മുടിയുള്ള വിസ്മയിപ്പിക്കുന്ന സൗന്ദര്യമുള്ള തേജസുള്ള പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളുള്ള ഒരു വ്യക്തി. നീണ്ട മൂക്ക്. വെട്ടിയൊതുക്കിയ മീശയും താടിയും. സ്വര്‍ണനിറം. ഹൃദയം തുറന്ന ചിരി. അല്‍പം വിലക്ഷണമായ ഇംഗ്‌ളീഷില്‍ അയാള്‍ ഞാന്‍ ബാലു എന്നു പരിചയപ്പെടുത്തി.
1987 മെയില്‍ ബാലുവിനെക്കുറിച്ച് ഗായത്രി ഇങ്ങനെ എഴുതി.
ബാലുവും അമ്മയും പലപ്പോഴും ഒന്നിച്ച് സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചു. അമ്മയുടെ സന്തത സഹചാരിയായ തന്നോട് അതിനായി പലപ്പോഴും കിടപ്പുമുറിയോടു ചേര്‍ന്നുള്ള ചെറിയ വരാന്തയിലാക്കി വാതലടക്കുമായിരുന്നു. അത് പൊതുവഴി ആയിരുന്നില്ല. മറ്റാര്‍ക്കും ഞാന്‍ കിടപ്പുമുറിയിലാണോ വരാന്തയിലാണോ എന്ന് അറിയാന്‍ പറ്റില്ലായിരുന്നു. ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ചാണെന്ന് മറ്റുള്ളവര്‍ ധരിച്ചു.ബാലു വരുമ്പോള്‍ അമ്മ എനിക്ക് പുറത്തു പോകാനുള്ള സന്ദേശം തരും. ഞാന്‍ അവരെ തനിച്ചാക്കി വാതിലടച്ച് വരാന്തയില്‍ ഇറങ്ങി നില്‍ക്കും. ആരെങ്കിലും വന്ന ശബ്ദം കേട്ടാലുടന്‍ അകത്തു വരും.
ഒരു ദിവസത്തെ സംഭവം ഗായത്രി ഇങ്ങനെ വിവരിക്കുന്നു:
കുറച്ചു ദിവസങ്ങള്‍ക്കുശേഷം ബാലു അമ്മയിടെ അടുത്തു വന്നിരുന്നു. അമ്മ എനിക്ക് പുറത്തിറങ്ങി നില്‍ക്കാനുള്ള സന്ദേശം തന്നു. ഞാന്‍ വാതിലടച്ച് പുറത്തിറങ്ങി നിന്നു. കുറേ സമയം കഴിഞ്ഞപ്പോള്‍ അമ്മ വാതില്‍ തുറന്നു. ഞാന്‍ അകത്തു കയറി. ബാലുവിന്റെ ടൗവല്‍ അമ്മയുടെ കിടക്കയില്‍ ഉണ്ടായിരുന്നു.മങ്ങിയ വെള്ള നിറത്തിലുള്ള ലിനന്‍ ടൗവല്‍ ഞാനെടുത്തു. എന്നാല്‍ ഞാന്‍ അറപ്പുകൊണ്ട് തണുത്തുറഞ്ഞുപോയി. കാരണം ടൗവല്‍ ശുക്‌ളം വീണ് നനഞ്ഞു കുതിര്‍ന്നിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ അമ്പരന്നു നില്‍ക്കുമ്പോള്‍ ബാലു ക്രുദ്ധനായി ഓടി വന്ന് ഞൊടിയിടക്കുള്ളില്‍ ടൗവല്‍ തട്ടിപ്പറിച്ചു.
'അതു നീ കരുതുന്നതല്ല. അത് കഞ്ഞിവെള്ളവും അലക്കുകാരവുമാണ്. എന്റെ ടൗവല്‍ കഞ്ഞിവെള്ളത്തിന്റേയും അലക്കുകാരത്തിന്റേയും മിശ്രിതത്തില്‍ വീണു പോയി.'
ബാലു ഒരു കൊടുങ്കാറ്റു പോലെ പുറത്തേക്കു പോയി.
ഞാനൊരു വിഡ്ഡിയാണെന്ന് അയാള്‍ കരുതുന്നുണ്ടാവുമോ?
ആ സമയത്ത് അമ്മ ബാത്ത്‌റൂമില്‍ ആയിരുന്നു. ലൈംഗികബന്ധം നടന്നെന്നു സൂചിപ്പിക്കുന്ന ശബ്ദങ്ങളൊന്നും പുറത്തേക്ക് കേട്ടിട്ടില്‌ളെങ്കിലും എനിക്ക് അങ്ങനൊരു സംശയം ഉണ്ടായി.
***
കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഒരു ദിവസം അപ്രതീക്ഷിതമായി അമ്മയുടെ മുറിയുടെ വാതില്‍ തുറന്ന ഞാന്‍ അസാധാരണമായ ഒരു കാഴ്ച കണ്ടു. ബാലു ഒരു ഷര്‍ട്ട് മാത്രമിട്ട് അമ്മയുടെ കിടക്കയില്‍ നില്‍ക്കുന്നു. അമ്മ തൊട്ടടുത്ത് മുട്ടുകുത്തി നില്‍ക്കുന്നു. ഭയചകിതയായ ഞാന്‍ പെട്ടന്ന് വാതില്‍ അടച്ചു.
അതിനു ശേഷം വാതിലില്‍ തട്ടാതെ ഒരിക്കലും ഞാന്‍ അമ്മയുടെ മുറിയില്‍ പ്രവേശിച്ചിട്ടില്ല.
***
കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയും ബാലുവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഞാന്‍ നേരിട്ടു കണ്ടു. ഞങ്ങള്‍ ഹവായ് ദ്വീപില്‍ എത്തിയതേയുണ്ടായിരുന്നുള്ളു. അമ്മയും ബാലുവും മുറിയില്‍ തനിച്ചായിരുന്നു. ഞാന്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്നു. പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മയുടെ മുറിയുടെ തുറന്നു കിടന്ന വാതിലിലൂടെ അവര്‍ രണ്ടു പേരും കിടക്കയില്‍ കിടക്കുന്നത് ഞാന്‍ കണ്ടു.
***

ഗായത്രിയുടെ അനുഭവങ്ങളില്‍ ബാലു ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് അവരെ വിധേയയാക്കിയതായി തുറന്നു പറയുന്നുണ്ട്.ഗായത്രി എഴുതുന്നു:
ആശ്രമം വിടാനുള്ള എന്റെ തീരുമാനത്തിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. ലൈംഗിക പീഡനങ്ങള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.
ആശ്രമം വിട്ട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ കൌണ്‍സിലിങ്ങിന് പോയിത്തുടങ്ങി. ഒരു ദിവസം കൌണ്‍സലര്‍ എന്നോട് 'നിങ്ങള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടിട്ടുണ്ടല്‌ളോ' എന്നു പറഞ്ഞു.
ബാലുവില്‍ നിന്നുണ്ടായ ദുരനുഭവങ്ങളുടെ കാരണക്കാരി ഞാന്‍ തന്നെയാണെന്ന ധാരണയും പേറി നടക്കുകയായിരുന്നു ഞാന്‍. ഒരു ഇരയായി ഞാന്‍ എന്നെ അതുവരെ കണ്ടിരുന്നില്ല. പുതിയ കണ്ണടവെച്ച് നോക്കിയപ്പോള്‍ കാര്യങ്ങളുടെ മറുവശം ഞാന്‍ കണ്ടു.
നിരന്തര ലൈംഗികപീഡനത്തിന്റെ ഇരയായിരുന്നു ഞാന്‍. അതുമാത്രമല്ല കുറ്റബോധവും പാപഭാരവും ചുമന്ന് എന്റെ മുതുകൊടിഞ്ഞിരുന്നു. എനിക്ക് സ്വതന്ത്രയാവണമായിരുന്നു. അമ്മയുടെ രഹസ്യങ്ങള്‍ ജീവിതകാലം മുഴുവന്‍ പേറി നടക്കേണ്ട ചുമതല എനിക്കില്‌ളെന്നും ഞാന്‍ തിരിച്ചറിഞ്ഞു.
സ്‌നേഹവും ജ്ഞാനോദയവും തേടിയാണ് ഞാന്‍ ആശ്രമത്തില്‍ ചേര്‍ന്നത്. വിശുദ്ധമായ ആദര്‍ശങ്ങളും ഉന്നതമായ ലക്ഷ്യങ്ങളും എനിക്കുണ്ടായിരുന്നു.
ഒരു ദിവസം പുലര്‍ച്ചെ ബാലുവിനോട് സംസാരിക്കാന്‍ ലൈബ്രറിയിലേക്ക് നടന്നു. പെട്ടെന്ന് അയാള്‍ വാതില്‍ കുറ്റിയിട്ടു എന്നെ വട്ടം ചുറ്റിപ്പിടിച്ചു. എനിക്കെന്തെങ്കിലും മനസ്സിലാവുന്നതിനു മുമ്പ് തറയില്‍ വീണു കിടക്കുന്ന എന്റെ മേല്‍ അയാളുടെ ശരീരമത്തെിയിരുന്നു. വളരെ പെട്ടെന്നാണ് സംഭവിച്ചത്. പ്രതിരോധിക്കാന്‍ അശക്തയായിരുന്നു ഞാന്‍. ആദ്യമായി അയാളെന്നില്‍ പ്രവേശിച്ചപ്പോള്‍ ഞാന്‍ പുളഞ്ഞു പോയി. ഞാന്‍ കന്യകയായിരുന്നില്ല. പക്ഷെ ഒരു പുരുഷന്‍ എന്നില്‍ പ്രവേശിച്ചിട്ട് 6 വര്‍ഷത്തോളമായിരുന്നു. ഭീതിയും ഞെട്ടലുമായിരുന്നു എന്റെ ശരീരത്തിലൂടെ പ്രവഹിച്ചത്. ലൈംഗിക സുഖത്തിന്റെ നേരിയ അംശം പോലും ഞാനനുഭവിച്ചില്ല. സംഭവിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
****

ഏതായാലും ഞാന്‍ ഗര്‍ഭം ധരിക്കില്ല. എന്റെ ഉദരത്തില്‍ നിന്ന് 18 പൌണ്ട് തൂക്കം വരുന്ന ട്യൂമര്‍ നീക്കം ചെയ്തതിനു ശേഷം ഗര്‍ഭം ധരിക്കാനുള്ള എന്റെ ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു.

ഞാനൊരിക്കലും ഗര്‍ഭിണിയാവില്ല. പക്ഷെ അമ്മക്ക് ഗര്‍ഭം ധരിക്കാം. ആ നിമിഷം അയാള്‍ അമ്മയുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്നുണ്ടായിരിക്കാം എന്ന് ഞാന്‍ ആദ്യമായി സംശയിച്ചു. ഞാന്‍ എന്നെ വെറുത്തു. അയാളെ വെറുത്തു. എല്ലാത്തിലുമപ്പുറം അമ്മയെ വെറുത്തു.
പിന്നീട് പലപ്പോഴും ഇത് ആവര്‍ത്തിച്ചു.
അയാളുടെ കുടിലത നിറഞ്ഞ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ എന്റെ മുന്നില്‍ മറ്റുവഴികളില്‌ളെന്ന് എനിക്ക് തോന്നി.
അമൃതാനന്ദമയിയുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് പുസ്തകത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്.ആദ്യകാലത്ത് ദേവിഭാവമുള്‍ക്കൊള്ളുന്ന ചൊവ്വ, വ്യാഴം,ഞായര്‍ ദിവസങ്ങളിലെ അവര്‍ കുളിക്കാറുണ്ടായിരുന്നുള്ളു. ഇഷ്ട ഭക്ഷണം ചോറും മീന്‍ കറിയുമായിരുന്നു.ഹക്കിള്‍ബെറി ഫെന്നിന്റെ മലയാളം വിവര്‍ത്തനമൊക്കെ വായിക്കുമായിരുന്നു.
ആര്‍ത്തവ ദിവസങ്ങളില്‍ പരിശുദ്ധമായി കണക്കാക്കിയിരുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുമായിരുന്നില്ല. അമ്മ പ്രചരിപ്പിച്ചിരുന്നത് താന്‍ ദേവിയായതുകൊണ്ട് ആര്‍ത്തവവിരാമം വന്നു എന്നായിരുന്നു.എന്നാല്‍ ഒരു ദിവസം അമ്മയുടെ വസ്ത്രത്തില്‍ ഗെയ്ല്‍ രക്തം കണ്ടു. തനിക്ക് ആര്‍ത്തവകാലമാണെന്ന് അമ്മ ഗെയ്‌ലിനോടു സമ്മതിച്ചു.അന്നു മുതല്‍ എല്ലാ മാസവും അമ്മയുടെ ആര്‍ത്തവദിവസങ്ങളില്‍ അത് മറ്റാരും അറിയാതിരിക്കാന്‍ ഗെയ്ല്‍ ശ്രദ്ധിച്ചു.
അമൃതാനന്ദമയിയുടെ ജീവചരിത്രത്തില്‍ ദൈവികശക്തി നേടിയതോടെ ആര്‍ത്തവം നിലച്ചു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിസാരകാര്യങ്ങള്‍ക്കു പോലും അമ്മ അടിക്കുകയും ചവിട്ടുകയും കുത്തുകയും ഇടിക്കുകയും നുള്ളുകയും അസഭ്യവാക്കുകളുപയോഗിച്ച് ആക്ഷേപിക്കുകയും ചെയ്യുമായിരുന്നു എന്ന് ഗെയ്ല്‍ എഴുതുന്നു. എപ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാന്‍ സാദ്ധ്യമല്ലായിരുന്നു. നിഗൂഢതയും ദേഷ്യവും ആക്രമണസ്വഭാവവും അവരിലുണ്ടായിരുന്നു. ചെറിയ തെറ്റുകള്‍ക്കു പോലും കഠിനമായി ശിക്ഷിക്കുമായിരുന്നു.ഹിസ്റ്റിരിക് ആയി പെരുമാറുന്നതുകൊണ്ട് അമ്മയുടെ കുടുംബാംഗങ്ങള്‍ രാക്ഷസി എന്നു വിശേഷിപ്പിക്കുമായിരുന്നു.അമ്മ ആദ്യം ഗായത്രി മോളെന്നും പിന്നീട് ഗായത്രി അമ്മ, മദാമ്മ, പന്നപ്പട്ടി എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത് എന്നു ഗായത്രി എഴുതുന്നു.അമ്മയെ സേവിക്കുന്നതും ഒപ്പം ജീവിക്കുന്നതും വലിച്ചുകെട്ടിയ കയറിനു മുകളിലൂടെ നടക്കുന്നതു പോലെ ദുഷ്‌ക്കരമാണെന്നും ഗെയ്ല്‍ ഓര്‍മ്മിക്കുന്നു. സമ്പൂര്‍ണ സമര്‍പ്പണമാണ് ഇന്ത്യന്‍ ആത്മീയത എന്നു കരുതി താനെല്ലാം നിശബ്ദമായി സഹിച്ചു എന്നു ഗെയ്ല്‍ പറയുന്നു.എന്നാല്‍ പുറത്തു നിന്നു നോക്കുന്നവര്‍ താന്‍ അമ്മയുടെ എടുത്തെങ്കിലും അതിനുള്ള പെട്ടെന്നുള്ള കാരണമായി പുസ്തകത്തില്‍ പറയുന്ന സംഭവം രസകരമാണ്.
അമൃതാനന്ദമയി ഗെയ്‌ലിനെ വിളിച്ച് എന്തുകൊണ്ടാണ് കാന്റീനില്‍നിന്നുള്ള പണം കൃത്യമായി വാങ്ങിക്കൊണ്ടുവരാത്തത് എന്നുചോദിച്ചു. 'തനിക്കതേക്കുറിച്ച് അറിയില്‌ളെന്നും അതിന്റെ ചുമതലയുള്ളവരോട് ചോദിക്കണം' എന്നും ഗെയ്ല്‍ മറുപടി നല്‍കി. അമൃതാനന്ദമയിയുടെ മറുപടി ഇങ്ങനെയായിരുന്നു: 'നീ ഫോണ്‍ ചെയ്ത് കാന്റീന്‍കാരനോട് ഇനി പണം എന്നെ ഏല്‍പിക്കേണ്ടെന്നും നേരിട്ട് ഓഫിസില്‍ ഏല്‍പിക്കണമെന്നും പറഞ്ഞുവോ? എന്റെ വീട്ടുകാര്‍ക്ക് ഞാന്‍ പണം കൊടുക്കുന്നത് ഇഷ്ടമില്ലാത്തതുകൊണ്ടല്‌ളേ നീയങ്ങനെ പറഞ്ഞത്' എന്നായിരുന്നു. തുടര്‍ന്ന് അസഭ്യവാക്കുകളുപയോഗിച്ച് അമൃതാനന്ദമയി ഗെയ്‌ലിനെ ശകാരിച്ചു. ഇതോടെ, ആശ്രമം വിടാന്‍ തീരുമാനിക്കുകയായിരുന്നു.

ആശ്രമം വിടാനുള്ള ഗായത്രിയുടെ കാരണങ്ങള്‍ പലതാണ്. അവ
ലൈംഗിക പീഢനം, വിശ്വാസമില്ലായ്മ, പരസ്പരവിശ്വാസവും സ്നേഹവുമില്ലായ്മ, വൈകാരികമോ മാനസികമോ ആയ പിന്തുണ ലഭിക്കായ്ക, അസമത്വം, അധികാരദുര്‍വിനിയോഗം, അഴിമതി, അമൃതാനന്ദമയിയുടെ വീട്ടിലേട്ടൊഴുകിയിരുന്ന കണക്കില്ലാത്ത പണം, അമൃതാനന്ദമയിയുടെ സ്വഭാവസവിശേഷതകളായ ദേഷ്യം,ഏഷണിപറയല്‍, പ്രതികാരം, സംശയം,അക്രമസ്വഭാവം, വഴിവിട്ട ജീവിതം, ആശ്രമത്തിലെ അടിമത്തം, പണത്തോടുള്ള ആര്‍ത്തി, ചതി, വഞ്ചന, ജയില്‍ സമാനമായ ജീവിതം,മര്‍ദ്ദനങ്ങള്‍, മറ്റു മതങ്ങളേയും ദൈവങ്ങളേയും നിഷേധിക്കല്‍,ഹിപ്പോക്രസി തുടങ്ങി ഒരു സമൂഹത്തിനും മനുഷ്യനും ആവശ്യമില്ലാത്തതൊക്കെയാണ്. ഇത്രയും പീഡനമേറ്റു വാങ്ങിയിട്ടും എന്തുകൊണ്ട് ഗെയ്ല്‍ 20 വര്‍ഷം ആശ്രമത്തില്‍ കഴിഞ്ഞു കൂടിയെന്നും അതു കഴിഞ്ഞുള്ള 15 വര്‍ഷം എവിടെയായിരുന്നെന്നും അമൃതാനന്ദമയി ഭക്തര്‍ ചോദിക്കുന്നുണ്ട്. എതിരാളി പ്രബലയായിരുന്നു എന്ന ഒറ്റ ഉത്തരമാണ് ഇതിനുള്ളത്.ഇനി ആത്മകഥയില്‍ കഥയുണ്ടെങ്കില്‍ പോലും ആത്്മീയ വ്യാപാരം നടത്തുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതൊരു പാഠമാണ്.കപട ആത്മീയതയില്‍ ചെന്നു വീണു പൊലിഞ്ഞു പോകുന്ന മനുഷ്യര്‍ക്കും ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാം.
......................................................................................................................................................
വിശുദ്ധ നരകം ഇന്ത്യയില്‍ ഇറങ്ങിയിട്ടില്ല. വാറ്റില്‍ ട്രീ പ്രെസ് ആണ് പ്രസാധകര്‍. ആമസോണാണ് പുസ്തകത്തിന്റെ ഓണ്‍ലൈന്‍ വിതരണക്കാര്‍.

നമുക്ക് പ്രകൃതിവിരുദ്ധരാവാം


ഗുരുവും ശിഷ്യനും തമ്മിലുള്ള വേഴ്്ചയുടെ വെളിപ്പെടുത്തലും പത്രാധിപര്‍ പത്രപ്രവര്‍ത്തകയെ പീഡിപ്പിച്ച വാര്‍ത്തയും കേട്ടു തള്ളാനായില്ല. അവര്‍ ജ്ഞാന വഴിയിലുള്ളവരും തിരിച്ചറിവുള്ളവരുമായതു തന്നെ കാരണം. അല്പം ആലോചിച്ചപ്പോള്‍ ചില തോന്നലുകളുണ്ടായി.
. ആ തോന്നലുകള്‍ പങ്കുവെക്കുമ്പോള്‍ എന്നെ വിധിക്കരുത്, തോന്നലുകള്‍ തോന്നലുകള്‍ മാത്രമാണ്. ശരിയാണെന്ന വാദമോ ശരിയല്ലെന്ന ഉറപ്പോ എനിക്കില്ല. ഞാന്‍ പറയുന്നതാണ് ഞാന്‍ എന്ന തോന്നല്‍ നിങ്ങള്‍ക്കുമുണ്ടാകരുത്.

 പ്രകൃതി എന്നാല്‍ നിര്‍മ്മിതി അല്ല, സൃഷ്ടിയാണ്.  എന്നാല്‍ സംസ്‌ക്കാരം സൃഷ്ടിയല്ല; കാലങ്ങളുടെ നിര്‍മ്മിതിയാണ്. കാടും മലയും പുഴയും പോലെ മനുഷ്യനും അവന്റെ ചേഷ്ടകളും പ്രകൃതിയാവുന്നു. ഈ പ്രകൃതിയെ വെട്ടിയും തിരുത്തിയും ബന്ധനസ്ഥനാക്കിയും നിയന്ത്രിച്ചുമാണ് സംസ്‌ക്കാരം രൂപപ്പെടുപ്പെടുത്തിയത്. അപ്പോള്‍ പുഴകള്‍ കടലിലേക്കൊഴുകുന്നു എന്നത് പകൃതിയും പുഴയെ അണകെട്ടി നിര്‍ത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത്  സംസ്‌ക്കാരവുമാണെന്നു വരുന്നു. മനുഷ്യനിലേക്കെത്തുമ്പോള്‍ സഹജവാസനകള്‍ പ്രകൃതിയും അതിന്റെ അടിച്ചമര്‍ത്തലോ

 നിയന്ത്രണമോ സംസ്‌ക്കാരവുമാവുന്നു. അപ്പോള്‍ ഒരു പെണ്ണിനോട് ആണോ ആണിനോട് പെണ്ണോ തോന്നുന്നതു പോലെ പെരുമാറുന്നത് പ്രകൃതിയും ആ തോന്നലിന് ചില നിയന്ത്രണങ്ങള്‍ കല്പിക്കുന്നത് സംസ്‌ക്കാരവുമാവുന്നു. അങ്ങനെ വരുമ്പോള്‍ ഏറ്റവും വലിയ സംസ്‌ക്കാര സമ്പന്നന്‍ കൊടിയ പ്രകൃതിവിരുദ്ധനും പ്രകൃതിസ്‌നേഹി സംസ്‌ക്കാരശൂന്യനുമാകുന്നു.
എന്നാല്‍ ഇന്നത്തെ കുടുംബം ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ സംസ്‌ക്കാരത്തെ അടിസ്ഥാനശിലയാക്കി കെട്ടിപ്പടുത്തതാണ്. ഒരാള്‍ പ്രകൃതിയാവുമ്പോള്‍ ആ വ്യവസ്ഥക്ക് തകര്‍ച്ച നേരിടുകയും സംസ്‌ക്കാരമുള്ളവനാവുമ്പോള്‍ അതിന് ഭദ്രത കൈവരികയുമാണ്.  ഭാരതീയ ദര്‍ശനങ്ങളും  സൂഫിസവും താവോയിസവുമൊക്കെ പറയുന്നതു പോലെ ജീവിതം  വൃത്തത്തില്‍ തന്നെയാണ് ചരിക്കുന്നതെങ്കില്‍ പ്രകൃതിയില്‍ നിന്ന് സംസ്‌ക്കാരത്തിലേക്ക് എത്തിയതു പോലെ മനുഷ്യന്‍ സംസ്‌ക്കാരത്തില്‍ നിന്ന് പ്രകൃതിയിലേക്കും എത്തിച്ചേരേണ്ടതുണ്ട്. അത് ഒരു നിമിഷത്തിലോ സുപ്രഭാതത്തിലോ ആയിരിക്കില്ല. നാം സംസ്‌ക്കാര സമ്പന്നരായത് എപ്രകാരം നേരിയ ചലനങ്ങളിലൂടെയാണോ അതുപോലെ മാത്രമേ വൃത്തം പൂര്‍ത്തീകരിക്കപ്പെടുന്ന തിരിച്ചു പോക്കും സാധ്യമാവുകയുള്ളൂ. ആ മടക്കയാത്രയുടെ അലകളാവാം   ഗുരുവിനെയും ശിഷ്യനെയും പത്രാധിപരെയും പത്രപ്രവര്‍ത്തകയെയും രാഷ്ട്രീയക്കാരനെയും സംരംഭകയെയും  വെറും ആണും പെണ്ണും മാത്രമാക്കി മാറ്റുന്നത്. ഇത്തരം സംഭവങ്ങളെ നാം കാടത്തം എന്നു വിശേഷിപ്പിക്കാറില്ലേ.... കാട് പ്രകൃതിയല്ലേ...? മനുഷ്യനാദ്യം പിറന്ന ഇടമല്ലേ....??

വെറുതെയല്ലാതാവുമ്പോള്‍....

വെറുതെയല്ലാതാവുകയെന്നാല്‍ പ്രതിഫലമോ പ്രത്യുപകാരമോ പ്രതീക്ഷിക്കലോ ആവശ്യപ്പെടലോ ആണ്. അപ്പോള്‍ അതൊരു കരാറാവുകയാണ്, കച്ചവടമാവുകയാണ്, സ്‌നേഹമല്ലാതാവുകയാണ്.

ഒരാള്‍ മറ്റൊരാളോട് പുഞ്ചിരിക്കുന്നതും ഒരു സ്‌നേഹിതന് ചായ വാങ്ങിക്കൊടുക്കുന്നതും വായ്പ നല്‍കി സഹായിക്കുന്നതും ഒരുവളെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതും അവരെ സംരക്ഷിക്കുന്നതും വെറുതെയല്ലെങ്കില്‍ അത് റബ്ബര്‍ നടുന്നതു പോലെയോ ബ്ലേഡ് കമ്പനികളില്‍ ചിട്ടിക്ക് ചേരുന്നതു പോലെയോ ആണ്.

അപ്പോള്‍ വെറുതെയല്ലാത്തതൊന്നും സ്‌നേഹമല്ലാതാവുന്നു. അങ്ങനെ വരുമ്പോള്‍ വെറുതെ എന്നാല്‍ സ്‌നേഹമാകുന്നു, സ്‌നേഹം വെറുതെ മാത്രമാകുന്നു. വെറുതെ ഇല്ലാതാവുമ്പോള്‍ സ്‌നേഹം ഇല്ലാതാവുന്നു. ആരും ഒന്നും വെറുതെ ചെയ്യാതിരിക്കുമ്പോള്‍ ആ നദിയും വറ്റുന്നു.

Sunday, 6 April 2014

ഞാന്‍ മറ്റാരുമല്ല


നാം മറ്റൊരാളുടെ കുപ്പായം ധരിക്കാറില്ല, മറ്റൊരാളുടെ അടിവസ്ത്രമോ പാദരക്ഷയോ ധരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതു തന്നെ അറപ്പാണ്. എന്നിട്ടും ഏറ്റവും വിശുദ്ധവും സൂക്ഷ്മവും മര്‍മ്മപ്രധാനവുമായ ഹൃദയത്തിലും മനസ്സിലും ചിന്തയിലുമെല്ലാം നാം മറ്റുള്ളവരെ ധരിക്കുകയോ ചുമക്കുകയോ വഹിക്കുകയോ ചെയ്യുന്നു. അക്കാര്യത്തില്‍ നമുക്ക് അറപ്പോ വെറുപ്പോ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും അഭിമാനം തോന്നുകയും ചെയ്യുന്നു.

മറ്റൊരാളുടെ കുപ്പായമോ അടിവസ്ത്രമോ ധരിക്കുക എന്നത് ബാഹ്യമായ ധാരണം മാത്രമാണ്. എന്നാല്‍ മറ്റൊരാളുടെ ചിന്തയും നിലപാടും പരിപാടികളും മാര്‍ഗ്ഗവും ലക്ഷ്യവും എന്റേതാവുകയെന്നാല്‍ മറ്റൊരാള്‍ എന്നെ നയിക്കലാണ്, നിയന്ത്രിക്കലാണ്. ഞാന്‍ അയാളുടെ നാവു കൊണ്ട് സംസാരിക്കലാണ്, അയാള്‍ എന്നിലൂടെ ചിന്തിക്കലാണ്, അപ്പോള്‍ ഞാന്‍ നിര്‍വ്വീര്യമാക്കപ്പെടുന്നു, ഇല്ലാതാവുന്നു. അതിനര്‍ത്ഥം ഞാന്‍ അയാളാവുന്നു എന്നാണ്.

ഞാന്‍ ആരാണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെ ജനിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഞാന്‍ ആരാണെന്ന് ആര്‍ക്കും പറയാനുമാവില്ല. എന്നാല്‍ ഞാന്‍ മറ്റാരുമല്ലെന്ന് പറയാനാവും. അങ്ങനെയാവുമ്പോള്‍ മാത്രമാണ് ഞാന്‍ ഞാനാവുന്നത്. ഞാന്‍ എന്നെ അറിയുന്നത്, ഞാനില്ലാതാവുന്നത്....