Friday, 18 July 2014

അവര്‍ പഞ്ചഗുസ്തിയെക്കുറിച്ച് മറന്നുപോയി


മൂന്നു മദ്യപാനികള്‍  തലശേരിയില്‍ നിന്ന് ബാംഗ്ലൂര്‍ ഡീലക്‌സില്‍ കയറി. അതില്‍ ഒരാള്‍ പാമ്പായിരുന്നു. രണ്ടു പേര്‍ പരസ്പരം വെല്ലുവിളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവര്‍ ശക്തിതെളിയിക്കാന്‍ തീരുമാനിച്ചു, കൈമുട്ട് സീറ്റ്ഡിവൈഡറില്‍ കുത്തി പഞ്ചഗുസ്തിക്ക് തയാറെടുത്തു. അപ്പോള്‍ ഒരാള്‍ ഒരു പാട്ടുമൂളി:

പാടി ബിലാലെന്ന പൂങ്കുയില്............

രണ്ടാമന്‍ ബിലാല്‍ ആരാണെന്ന് ചോദിച്ചു,
ഇളയ മകന്റെ പേരാണെന്ന് പാടിയവന്‍ പറഞ്ഞു.
ഞാന്‍ വായിച്ചുകൊണ്ടിരുന്ന പസ്തകം അടച്ച് ബാഗില്‍ വച്ചു.

തുടര്‍ന്ന് അവന്‍ ബിലാലിന്റെ കഥ പറയാന്‍ തുടങ്ങി:
ബിലാല്‍ അടിമയായ ഒരു നീഗ്രോ ആയിരുന്നു,  ശബ്ദം അതിമനോഹരമായിരുന്നു,  ബിലാലിന്റെ വാങ്കൊലി അതീവ സംഗീത സാന്ദ്രമായിരുന്നു....
കഥ തുടരുന്നതിനിടയില്‍ അവര്‍ പഞ്ചഗുസ്തിയെക്കുറിച്ച് മറന്നുപോയി.
അപ്പോഴേക്കും ബസ് മട്ടന്നൂരിലെത്തി. അവര്‍ കഥപറഞ്ഞുകൊണ്ട് തന്നെ അവിടെ ഇറങ്ങി. ഒരു നല്ല പുസ്തകം വായിച്ച സന്തോഷത്തോടെ ഞാനും ഇറങ്ങി.

No comments:

Post a Comment